കൂട്ടുകാരേ, എനിയ്ക്ക് വായനയിലൂടെയും, ചുറ്റുപാടുകളുടെ നിരീക്ഷണത്തിലൂടെയും, കേട്ടറിവുകളിലൂടേയും മറ്റും കിട്ടിയ വളരെ പരിമിതമായ അറിവുകളാണ് ഇവിടെ പങ്കുവയ്ക്കുന്നത്. ഈ വിഷയങ്ങളെക്കുറിച്ച് കൂടുതല്‍ അറിയാവുന്ന കൂട്ടുകാര്‍, കമന്റിലൂടെയും മറ്റും അവരുടെ അറിവുകള്‍ ദയവായി ഇവിടെ പങ്കു വയ്ക്കുമല്ലോ... അങ്ങനെ നമുക്കെല്ലാവര്‍ക്കും കൂടി ഈ സമ്പാദ്യപ്പെട്ടി സമ്പന്നമാക്കാം...നന്ദി....

Wednesday, September 1, 2010

ജീവകാരുണ്യത്തോളം വലുതല്ല മറ്റൊന്നും.... (അനുബന്ധം)


എല്ലാപേര്‍ക്കും അറിയാമല്ലോ പ്രാവിനെ... കാക്ക കഴിഞ്ഞാല്‍ കൂടുതലായി നമ്മുടെ നാട്ടില്‍ കണ്ടുവരുന്ന പക്ഷിയാണ് പ്രാവ്. മനുഷ്യനെക്കാള്‍ മുന്‍പെതന്നെ ഭൂമിയില്‍ ജന്മമെടുത്തവയാണത്രേ പ്രാവുകള്‍. വളരെ തണുപ്പുള്ള പ്രദേശങ്ങളിലൊഴികെ ലോകത്തെല്ലായിടത്തും പ്രാവിനെ കാണാം. തികഞ്ഞ സസ്യാഹാരികളായ പ്രാവുകള്‍ 310 - ഒളം ഇനത്തിലുണ്ട്. ഒരു തവണ രണ്ട് മുട്ടകള്‍ ഇടുന്ന പെണ്‍പ്രാവിനൊപ്പം ആണ്‍പ്രാവും മുട്ടകള്‍ക്ക് അടയിരിക്കും. ആദ്യം കൂടു കൂട്ടുന്നതും പിന്നെ ഇണയെ ക്ഷണിക്കുന്നതും ആണ്‍ പ്രാവ് തന്നെ. പ്രാവിന്റെ മാത്രം ഒരു പ്രത്യേകതയുണ്ട്, അതിന്റെ കഴുത്തിന്റെ ഭാഗത്തു നിന്ന് പാലിനു സമാനമായ ഒരു ദ്രാവകം ഉണ്ടാവാറുണ്ട്, കുഞ്ഞുങ്ങള്‍ക്ക് ഈ പാല്‍ കൊടുക്കാറുണ്ട്. സസ്തനികളുടെ പാലില്‍ കാണപ്പെടുന്നതരത്തില്‍ മാംസ്യവും, പ്രോട്ടീനും ഇതിലും ഉണ്ട്. ജനിച്ച് ഒരു ദിവസത്തിനുള്ളില്‍ തന്നെ പ്രാവിന്‍ കുഞ്ഞുങ്ങളുടെ തൂക്കം ഇരട്ടിക്കുന്നു. നാലു ദിവസത്തിനു ശേഷമാണ് കുഞ്ഞന്മാര്‍ കണ്ണ് തുറക്കുന്നത്. പരമാവധി രണ്ട് മാസത്തിനുള്ളില്‍ ഇവ കൂട് വിട്ട് സ്വതന്ത്രമായി ജീവിക്കാന്‍ പ്രാപ്തരാകും. പ്രാവുകള്‍ വെള്ളം കുടിക്കുന്നതും മറ്റ് പക്ഷികളില്‍ നിന്ന് വ്യത്യസ്തമായി തന്നെ, കൊക്കുകള്‍ കൊണ്ട് വെള്ളം വലിച്ചുകുടിക്കാറാണ് പതിവ്.

മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗതയില്‍ വരെ വളരെ ദൂരം പറക്കാന്‍ ഇവയ്ക്ക് കഴിയും. പണ്ട് കാലങ്ങളില്‍ സന്ദേശവാഹകരായി പ്രാവുകളെ ഉപയോഗിച്ചിരുന്നു; പ്രത്യേകിച്ച് സൈനിക ആവശ്യത്തിന്. വളരെ ദൂരം ദിശ തെറ്റാതെ ലക്ഷ്യസ്ഥാനത്തെത്താന്‍ ഇവക്ക് പ്രത്യേക കഴിവുതന്നെയുണ്ട്. ഭൂമിയുടെ കാന്തിക വലയങ്ങളും, ശബ്ദവും, മണവും, പിന്നെ സൂര്യന്റെ ദിശയും ഒക്കെയാണ് ഇതിന് സഹായകരമാകുന്നത്. ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളില്‍ പ്രാവിനെ സന്ദേശവാഹകരായി വളരെ വ്യാപകമായി ഉപയോഗിച്ചിരുന്നു. ക്രിസ്തുവിനു മുന്‍പ് 5ആം ശതകത്തില്‍ സിറിയയും പേര്‍ഷ്യയും തമ്മില്‍ പ്രാവിനെ ഉപയോഗിച്ചുള്ള വിനിമയങ്ങളുണ്ടായിറ്റുന്നുവെന്ന് ചരിത്രകാരന്മാര്‍ കണ്ടെത്തിയിട്ടുണ്ട്. എന്തിനധികം, നമ്മുടെ ഭാരതത്തില്‍, 2002 വരെ ഒറീസയില്‍ ഉള്‍പ്രദേശങ്ങളിലെ പോലീസ് സ്റ്റേഷനുകളില്‍ പ്രാവുകളേ സന്ദേശവാഹകരായി ഉപയോഗിച്ചിരുന്നു. 1850ല്‍ റായിട്ടേഴ്സ് ന്യൂസ് എജന്‍സി, ജര്‍മ്മനിക്കും മെല്‍ജിയത്തിനും ഇടയില്‍ തങ്ങളുടെ വാര്‍ത്താസമാഹരണത്തിന് 45 പ്രാവുകളെ ഉപയോഗിച്ചിരുന്നു. ടെലഗ്രാഫ് സവിധാനം നിലവില്‍ വന്നതിനു ശേഷമാണിതെന്ന് ഒര്‍ക്കണം. പ്രാവുകള്‍ സന്ദേശങ്ങള്‍ ടെയിന്‍ സരവ്വീസിനെക്കാല്‍ വേഗത്തില്‍ ലക്ഷ്യസ്ഥാനത്ത് എത്തിച്ചിരുന്നു.

ഒരു പൂച്ചക്കുറുമ്പനുമായി ചങ്ങാത്തം കൂടിയ പ്രാവിനെ നോക്കൂ...

സന്ദേശവാഹകനായ ഒരു പ്രാവിനെ കാണൂ


ഇനി നമുക്ക് ഒരു പ്രാവിനെ വരയ്ക്കാന്‍ ശ്രമിക്കാം, അല്ലേ...


പ്രാവിനെപ്പോലെ തന്നെ ഒട്ടും മോശക്കാരനല്ല നമ്മുടെ ഉറുമ്പും. ആറുകാലുള്ള ഇവന്‍ തന്റെ ശരീരഭാരത്തിന്റെ 20 ഇരട്ടിവരെ തലയില്‍ ചുമന്നുകൊണ്ട് അതിവേഗത്തില്‍ സഞ്ചരിക്കും. 45 - 60 ദിവസമാണ് ശരാശരി ഉറുമ്പിന്റ്റെ ജീവിതകാലം. ലോകത്ത് പതിനായിരത്തോളം ഇനത്തിലുള്ള ഉറുമ്പുകളുണ്ട്. വളരെ വ്യവസ്താപിതമായ രീതിയില്‍ കോളനികളായാണ് ഉറുമ്പുകള്‍ ജീവിക്കുന്നത്. മുട്ടയിടുന്ന റാണി ഉരുമ്പാണ് നേതാവ്. കുഞ്ഞുങ്ങളെ വളര്‍ത്തുന്നതും കൂട് സൂക്ഷിക്കുന്നതും ഇര തേടുന്നതും ശത്രുക്കളെ തുരത്തുന്നതും ഒക്കെ പണിക്കാരായ ഉറുമ്പുകളാണ്. എല്ലാപേര്‍ക്കും അവരവരുടേതായ ജോലികള്‍ ഉണ്ട്. പണിക്കാല്‍, അടിമകള്‍, പട്ടാളക്കാര്‍ എന്നിങ്ങനെ. വളരെ ഐക്യത്തോടെ പ്രവര്‍ത്തിക്കുന്ന ഇവരില്‍ ഒരാള്‍ ആഹാരസാധനം കണ്ടാല്‍ മതി, ഉടനെ മറ്റുള്ളവരെ അറിയിക്കുകയും വഴികാട്ടാനായി ചില സ്രവങ്ങള്‍ പൊഴിക്കുകയും ചെയ്യും. 2 മുതല്‍ 7 മില്ലിമീറ്റര്‍ വരെ ഉറുമ്പ് ഉയരം വയ്ക്കും. ഉറുമ്പുകള്‍ക്ക് വയറിന് രണ്ട് അറകള്‍ ഉണ്ട്; ഒന്ന് സ്വന്തം ഭക്ഷണത്തിനും മറ്റൊന്ന് കൂട്ടുകാര്‍ക്കുള്ള ഭക്ഷണത്തിനും. റാണി ഉറുമ്പുകള്‍ക്ക് ജനിക്കുമ്പോള്‍ തന്നെ ചിറകുകള്‍ ഉണ്ടാവും, അവ പറന്നു പോയി പുതിയ കോളനികള്‍ സ്ഥാപിക്കുമ്പോഴേക്കും ചിറകുകള്‍ പൊഴിയുന്നു. 100 ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുന്‍പേ ഭൂമിയില്‍ ഉണ്ടായവരാണത്രേ ഉറുമ്പുകള്‍.... പറഞ്ഞു വന്നാല്‍ നമ്മെ അസൂയപ്പെടുത്തുന്ന അടുക്കും ചിട്ടയും ഒത്തൊരുമയും അച്ചടക്കവും എല്ലാം ഉറുമ്പുകള്‍ക്കുണ്ട്...

ബുദ്ധിമാന്മാരായ ഉറുമ്പുകള്‍ ഒരു ജീവന്‍ രക്ഷാ ബോട്ട് നിര്‍മ്മിക്കുന്നത് നോക്കൂ (കടപ്പാട് : ബി ബി സി)
ഇനി നമുക്ക് ഉറുമ്പിന്റെ കൂടിനുള്ളില്‍ ഒന്നു കയറി നോക്കിയാലോ...
ഈ വിദ്വാനെ ഒന്നു വരക്കാനും കൂടി പഠിക്കണ്ടേ?